Wed, 19 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Tearful Farewell

Thiruvananthapuram

അന്‍സിജിക്ക് കണ്ണീരോടെ വിടനൽകി ജന്മനാട്

വെള്ളറട: മാര്‍ത്താണ്ഡത്തെ സ്വകാര്യ നഴ്‌സിംഗ് കോളജ് കെട്ടിടത്തില്‍നിന്നു ചാടി മരിച്ച മലയാളി വിദ്യാര്‍ഥിനി അന്‍സിജിയുടെ (21) മൃതദേഹം വീട്ടുവളപ്പില്‍ സംസ്‌കരിച്ചു.

തിരുവനന്തപുരം മെഡിക്കൽ കോളജില്‍നിന്ന് ഇന്നലെ ഉച്ചയോടെ വീട്ടിലെത്തിച്ച മൃതദേഹം പൊതുദര്‍ശനത്തിനുശേഷം സഹപാഠികളും ബന്ധുക്കളും നാട്ടുകാരുമടങ്ങിയ വൻജനാവലിയുടെ സാന്നിധ്യത്തിലാണു സംസ്കരിച്ചത്. 14 നാണ് നഴ്‌സിംഗ് വിദ്യാര്‍ഥിനിയായ അന്‍സിജി കോളജ് കെട്ടിടത്തില്‍നിന്നും ചാടിയത്. സംഭവത്തില്‍ കോളജ് പ്രിന്‍സിപ്പലിനും മാനേജ്‌മെന്‍റിനുമെതിരേ ഗുരുതര ആരോപണങ്ങളാണ് ബന്ധുക്കള്‍ ഉയര്‍ത്തിയത്.

കന്യാകുമാരി ജില്ലയിലെ കരുങ്കല്‍ ബത്‌ലഹേം സ്വകാര്യ നഴ്‌സിംഗ് കോളജ് കെട്ടിടത്തിന്‍റെ മൂന്നാം നിലയില്‍നിന്ന് ചാടി ഗുരുതര പരിക്കേറ്റു അൻസിജി ചികിത്സയിലായിരുന്നു. വെള്ളറട കത്തിപാറ പിഎഎന്‍ ഹൗസ് നിവാസില്‍ അനില്‍രാജ് -സോണി ദമ്പതികളുടെ മകളാണ് അ ൻസിജി. മൂന്നാം വര്‍ഷ നഴ്‌സിംഗ് വിദ്യാര്‍ഥിനിയായിരുന്നു.
14ന് കോളജില്‍ സ്വാതന്ത്ര്യ ദിനാഘോഷത്തിന്‍റെ ഒരുക്കം നടക്കുന്നതിനിടെയായിരുന്നു സംഭവം. വിദ്യാര്‍ഥികള്‍ ഫോണ്‍ ഉപയോഗിക്കാന്‍പാടില്ലെന്ന നിയമം ലംഘിച്ച് അൻസിജി ഫോണ്‍ കൊണ്ടുവന്നുവെന്ന് ആരോപിച്ച് കോളജ് പ്രിന്‍സിപ്പല്‍ ഷീജ, അന്‍സിജിയെ മറ്റു വിദ്യാര്‍ഥികളുടെ മുന്നിവച്ചു ശകാരിക്കു കയും മാനസികമായി പീഡിപ്പിക്കുകയും ദേഹപരിശോധന നടത്തുകയും ചെയ്‌തിരുന്നുവെന്നാമ് ആരോപണം. ഇതില്‍ മനംനൊന്ത് അൻ ജിസി കെട്ടിടത്തില്‍നിന്നു താ ഴേയ്ക്കു ചാടുകയായിരുന്നു. ഗുരുതര പരിക്കേറ്റ അൻസിജി യെ കോളജ് അധികൃതര്‍ ഉടന്‍ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എന്നാല്‍, സ്വാതന്ത്ര്യദിന അലങ്കാരങ്ങള്‍ ചെയ്യുന്നതിനിടെ കാൽ വഴുതി താഴേയ്ക്കു വീഴുകയാ യിരുന്നുവെന്നാണ് മാനേജ്‌മെന്‍റ് അധികൃതർ പോലീസിനോ ടും വീട്ടുകാരോടും പറഞ്ഞത്.

പിന്നീട് മാര്‍ത്താണ്ഡത്തെ സ്വകാര്യ ആശുപത്രിയിലും തുടര്‍ന്ന് വിദഗ്ധ ചികിത്സക്കായി തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മാസങ്ങള്‍ക്കുമുമ്പ് കോളജ് ഹോസ്റ്റലില്‍ മോശം ഭക്ഷണം നല്‍കിയതിനെതിരേ അന്‍സിജിയുടെ നേതൃത്വത്തില്‍ വിദ്യാര്‍ഥികള്‍ പ്രതിഷേധിച്ചിരുന്നു. ഇതിനുശേഷം കോളജ് മാനേജ്മെന്‍റും പ്രിന്‍സിപ്പലും പഠനത്തില്‍ മിടുക്കിയായിരുന്ന അന്‍സിജിയോട് പ്രതികാരബുദ്ധിയോടെ പെരുമാറുകയും മാനസിക സമ്മര്‍ദത്തിലാക്കുകയും ചെയ്തിരുന്നുവെന്നും ആക്ഷേ പമുയരുന്നുണ്ട്.

മാതാപിതാക്കളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പ്രിന്‍സിപ്പല്‍ ഷീജക്കും കോളജ് മാനേജ്‌മെന്‍റിനുമെതിരേ കരുങ്കല്‍ പോലീസ് കേസെടുത്തിരുന്നു. പ്രിന്‍സിപ്പല്‍ ഷീജയെ സസ്‌പെന്‍റ് ചെയ്തിട്ടുണ്ട്. ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തി എടുത്ത കേസിൽ ഷീജയെ പോലീസ് അറസ്റ്റുചെയ്തു.

സംഭവമുമായി ബന്ധപ്പെട്ടു തമിഴ്‌നാട് റൂറല്‍ എസ്പി അന്‍സിജിയുടെ കുടുബവുമായി ഇരുപത്തിനാലാം തീയതി സംസാരിക്കുമെന്നു വ്യക്തമാക്കിയിട്ടുണ്ട്. അന്‍സിജിയുടെ സഹോദരി അരുണിമ പ്ലസ് വണ്‍ വിദ്യാര്‍ഥിനിയാണ്

Latest News

Corehub Up